Sunday, 19 April 2015

ഒരു കൊച്ചു ഭൂലോകം: സായാഹ്നസവാരി ... "വൈകിട്ട് നേരത്തെ തയ്യാറായിട്...

ഒരു കൊച്ചു ഭൂലോകം:
സായാഹ്നസവാരി ...


 "വൈകിട്ട് നേരത്തെ തയ്യാറായിട്...
: സായാഹ്നസവാരി ...  "വൈകിട്ട് നേരത്തെ തയ്യാറായിട്ടിരിക്കൂ  ഒന്ന് പുറത്തു പോവാം, നിനക്കൊരു ചെയിഞ്ച് ആവും" ഓഫീസിലേക്കിറങ്ങുമ്പോഴാ...

Saturday, 18 April 2015


സായാഹ്നസവാരി ...


 "വൈകിട്ട് നേരത്തെ തയ്യാറായിട്ടിരിക്കൂ  ഒന്ന് പുറത്തു പോവാം, നിനക്കൊരു ചെയിഞ്ച് ആവും" ഓഫീസിലേക്കിറങ്ങുമ്പോഴാണ്  ഭര്‍ത്താവ് പറഞ്ഞത്. വല്ലപ്പോഴുമൊരിക്കല്‍ ഇത് പതിവാണ്. അത് കൊണ്ട് പുതുമയൊന്നും തോന്നിയില്ല. എന്തിനായിരിക്കും എന്ന കാര്യത്തിലെ സംശയമുണ്ടായിരുന്നുള്ളൂ.  ഇത്തരം ആര്‍ഭാടങ്ങള്‍ അതിന്റെ വഴിക്ക് തന്നെ പോകട്ടെ എന്നോര്‍ത്ത് അവള്‍ അയാള്‍ക്ക്‌ ഇഷ്ടമായ നിറത്തിലൊരു വസ്ത്രം തേടാനാരംഭിച്ചു. ഇഷ്ടങ്ങള്‍ ഇപ്പോഴും അങ്ങിനെയായിരുന്നു, അവളുടെ കണ്ണിനിഷ്ടപ്പെട്ടവ അവള്‍ക്കു ചുറ്റും വന്നതേയില്ല. വന്ന നിറങ്ങളിലത്രയും അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ തിരഞ്ഞു. " നിനക്കിതു നന്നാവു"മെന്ന് പറഞ്ഞു അയാള്‍ മാറ്റിവയ്ക്കുന്നവ മാത്രം അവള്‍ ധരിച്ചു. 

 അവളെക്കാള്‍ അയാള്‍ ലോകം കണ്ടിരുന്നു. അവളുടെ ലോകത്തിന്റെ അതിരുകള്‍ അയാള്‍ പതിയെപ്പതിയെ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്നു.  അവളുടെ ചിന്തകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും ചുറ്റും. ആ ലോകത്തില്‍ നിന്ന് ഇടയ്ക്കു ഇത് പോലെയൊരു പുറംകാഴ്ച ,അയാളും അവളും മാത്രം, അതവള്‍  ആസ്വദിച്ചിരുന്നു.


അയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണിശമായിരുന്നു, കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നില്ല .സമയനിഷ്ടയും അങ്ങിനെ തന്നെ, പലപ്പോഴും അയാള്‍ക്കൊപ്പം കിതച്ചെത്താന്‍ അവള്‍ വല്ലാതെ കഷ്ടപ്പെട്ടു. അടുക്കളയുടെ ചുവരുകള്‍ അവളുടെ ശ്വാസമിടിപ്പുകളുടെ കണക്കെടുത്തതല്ലാതെ പുറത്താരെയുമറിയിക്കാനനുവദിച്ചില്ല. മസാലക്കൂട്ടുകള്‍ക്കിടയില്‍ അതും വെന്തുനീറി. അവളുടെ മനസ്സും അങ്ങിനെ തന്നെയായിരുന്നു. ആര്‍ക്കും അതിലേക്കു പ്രവേശനമുണ്ടായിരുന്നില്ല, അയാള്‍ക്കുമാത്രമെല്ലാമറിയാമെന്നു അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു, ആ ചിന്തയെ തിരുത്താന്‍ അവള്‍ മിനക്കെട്ടതുമില്ല.അയാള്‍ ഒരു മോശം ഭര്‍ത്താവായിരുന്നില്ല, അവള്‍ മോശം ഭാര്യയും. കൂടെക്കൂടെ അവളെ ശകാരിക്കുകയും , തെറ്റുകള്‍ ചികയുകയും ചെയ്യാന്‍ അയാള്‍ മിനക്കെട്ടിരുന്നില്ല. വിലയേറിയ ഒരു പളുങ്കുപാത്രം പോലെ സൂക്ഷ്മതയോടെ അവളെ അയാള്‍ വിരുന്നുമേശകളില്‍ പ്രദര്‍ശിപ്പിച്ചു.

 അയാള്‍ കൃത്യസമയത്ത് വീട്ടിലെത്തി. അവള്‍ അയാളെ കാത്തു നില്‍ക്കുകയായിരുന്നു.എന്നത്തേയും പോലെ അയാളുടെ നോട്ടത്തിലെ അനിഷ്ടത്തെ അവള്‍ തിരിച്ചറിഞ്ഞു.സമയനിഷ്ടയാല്‍ ബന്ധിക്കപ്പെട്ടിരുന്നത് കൊണ്ട് അതേ വേഷത്തില്‍ അവള്‍ അയാളെ പിന്തുടര്‍ന്നു. അത്ര ദൂരെയല്ല കോഫി ഷോപ്പ്. നടന്നുപോകാമെന്നു പറയാമായിരുന്നു. അത്ര തിരക്കില്ലാത്ത വഴിയില്‍ അയാളോടൊപ്പം നടക്കാനുള്ള ആഗ്രഹം കൊണ്ടല്ല , പുറത്തെ പൊടിയും കാറ്റും അടിക്കുമ്പോഴുള്ള സുഖമറിയാനായിരുന്നു.

കോഫീ ഷോപ്പിലെ നനുത്ത സംഗീതവും, തണുപ്പും,ജനാലക്കു വെളിയിലെ കാഴ്ചകളും അവള്‍ക്കു എപ്പോഴോ മടുത്തിരുന്നു. അവര്‍ വരുമ്പോള്‍ അവിടെ തിരക്കുണ്ടാവാറില്ല. പതിവിനു വിപരീതമായി അവരുടെ സ്ഥിരം ഇരിപ്പിടത്തില്‍  മറ്റാരോ, ഒരു യുവാവും യുവതിയും, പ്രണയബന്ധിതരായി.

അല്പം മാറിയൊരിടത്തിരുന്ന് അയാള്‍ എപ്പോഴത്തെയും പോലെ ഒരു കോഫിയും അവള്‍ക്കൊരു ഐസ്ക്രീമും പറഞ്ഞു. അവളുടെ മുഖത്തു സ്റ്റിക്കര്‍ ഒട്ടിയതുപോലെയൊരു ചിരി. "നീ വല്ലാതെ വീട്ടില്‍ മുഷിയുന്നു അല്ലെ? പുസ്തകങ്ങളും ടിവിയും മാത്രമായി.ഏതായാലും നാളെ മുതല്‍ അതുണ്ടാവില്ല. അവര്‍ വരുന്നുണ്ട്, ഒരാഴ്ചത്തേക്ക്."  അയാള്‍ പറഞ്ഞു നിര്‍ത്തി. അവള്‍ ഇത് പോലൊന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതിഥികള്‍ വരുമ്പോഴും ചില സൌഹൃദസന്ദര്‍ശനങ്ങളിലുമൊക്കെ  അവളുടെ പെരുമാറ്റം എങ്ങിനെയാവണമെന്ന്, എണ്ണമറ്റ ഉപദേശങ്ങള്‍. കേള്‍വിയടയുന്ന ശബ്ദം അവള്‍ കേട്ടു. അതെപ്പോഴും അങ്ങിനെയാണ്. മുഖം അതിന്റെ വേല ചെയ്യുകയും മനസ്സ് അതിന്റെ പാട്ടിനു പോകുകയും ചെയ്യും. അയാള്‍ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നമട്ടിലിരുന്ന് അവള്‍ തലയാട്ടി.


 തൊട്ടടുത്ത മേശയില്‍ പ്രണയം നുരയുന്നുണ്ടായിരുന്നു. യുവതിയുടെ ചായം പിടിപ്പിച്ച വിരലുകളില്‍ സ്പര്‍ശിക്കാനായുമ്പോള്‍   അയാളുടെ കണ്ണുകളിലും അത് നിറഞ്ഞു. അവര്‍ വേറേതോ ലോകത്തായിരുന്നു, പ്രണയത്തിന്റെ കഥയില്ലാക്കയങ്ങളില്‍ ഊഞ്ഞാലാടുകയാവാം, എത്ര നാളേക്കാണാവോ!

"ഐസ്ക്രീം അലിഞ്ഞുതുടങ്ങി , നീയെന്താണ് കഴിക്കാത്തത്? വേഗം കഴിക്കൂ, നമുക്ക് പോവണ്ടേ?" അയാളുടെ ചോദ്യം അവളെ ഉണര്‍ത്തി. കഴിച്ചുവെന്നു വരുത്തിത്തീര്‍ത്ത് എണീക്കുമ്പോള്‍ അടുത്ത സായാഹ്നസവാരി എന്നായിരിക്കുമെന്ന ചിന്തയിലായിരുന്നു അവള്‍. വീട്ടില്‍ അവള്‍ക്കായി പാതിനിര്‍ത്തിമടക്കിയ പുസ്തകത്തിലെ മില്ല്സ് ആന്‍ഡ്‌ ബൂണ്‍ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.









Wednesday, 15 April 2015

ഒരു കൊച്ചു ഭൂലോകം: ഗണപതിക്കല്യാണം..ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും...

ഒരു കൊച്ചു ഭൂലോകം:

ഗണപതിക്കല്യാണം..

ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും...
: ഗണപതിക്കല്യാണം.. ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും ഒഴിഞ്ഞു. ചിങ്ങത്തില് ഒത്തുവരാഞ്ഞതു കൊണ്ട്  കല്യാണം തീര്‍ച്ചയായും മീനത്തില്‍ ഉത്സവത്ത...

ഒരു കൊച്ചു ഭൂലോകം: സുഖമായുറങ്ങുന്നവര്‍....രാത്രി സമയത്തെ യാത്രകള്...

ഒരു കൊച്ചു ഭൂലോകം:

സുഖമായുറങ്ങുന്നവര്‍....

രാത്രി സമയത്തെ യാത്രകള്...
: സുഖമായുറങ്ങുന്നവര്‍.... രാത്രി സമയത്തെ യാത്രകള്‍ പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നവയാണ്.കഴിഞ്ഞ ദിവസത്തെ യാത്രയുടെ മടക്കം എത്ര ശ്...

ഒരു കൊച്ചു ഭൂലോകം: കുപ്പിവളകള്‍കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്...

ഒരു കൊച്ചു ഭൂലോകം:



കുപ്പിവളകള്‍
കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്...
: കുപ്പിവളകള്‍ കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്പോഴാണ് കുപ്പിവളകളോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നുവെന്നോര്‍ത്തത്. എന്നായിരുന്നു ആ ഇഷ്...




കുപ്പിവളകള്‍


കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്പോഴാണ് കുപ്പിവളകളോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നുവെന്നോര്‍ത്തത്. എന്നായിരുന്നു ആ ഇഷ്ടം തുടങ്ങിയതെന്നോര്‍മ്മയില്ല.കുട്ടിക്കാലത്തു വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു കൈ നിറയെ വാങ്ങിയിരുന്ന വളകള്‍ ഓര്‍മ്മയുണ്ട്,എട്ടാം ഉത്സവത്തിനാവും മിക്കവാറും തറവാട്ടിലേക്കുള്ള യാത്ര, കാഴ്ച ശിവേലിയും വേലയും കഴിഞ്ഞാല്‍ തിരക്കിനിടയിലൂടെ അച്ഛന്റെ കൈപിടിച്ച് കിഴക്കേ നടയിലെ ആദ്യത്തെ കടയിലേക്ക്.തൂക്കിയിട്ടിരിക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ കണ്ണഞ്ചുന്ന തിളക്കത്തിലും നിറങ്ങളിലുമുള്ള വളകള്‍. ഓരോ വളകള്‍ക്കും ഓരോ പേരുകള്‍, വളകളെക്കാള്‍ പേരുകള്‍ക്കാവും മുന്‍‌തൂക്കം.ഓര്‍മ്മയിലേറ്റം പഴയതു സ്കൈലാബ്, നല്ല തിളക്കമുള്ള ചുവപ്പ് രാശിയുള്ള വളകള്‍. ആകാശത്തു നിന്ന് കത്തിയെരിഞ്ഞു ഭൂമിയില്‍ പതിച്ചതു കൊണ്ടാവും തീജ്വാലയെ ഓര്‍മ്മിപ്പിച്ചിരുന്നു ആ വളകള്‍. അപ്പഴപ്പോഴത്തെ സിനിമപ്പേരുകളൊക്കെ വളയ്ക്കിട്ടിരുന്നുവെന്നാണോര്‍മ്മ. കടക്കാരന്‍ അയാള്‍ക്കുമാത്രമുള്ള കരവിരുതോടെ എത്ര ചെറുതെന്നു തോന്നുന്ന വളയും കൈയില്‍ അണിയിച്ചിരുന്നു. അടുത്ത ദിവസം സ്കൂളിലേക്കുള്ള യാത്രയ്ക്കു വല്ലാത്തൊരുന്മേഷം,കളികള്‍ക്കൊടുവില്‍ വളകളുടെ ആയുസ്സ് കൂടിയാല്‍ ഒരാഴ്ച. ഉത്സവത്തിനേക്കാള്‍ മനസ്സിലിടം പിടിച്ചത് വളകളും, റിബ്ബണും ,പല നിറത്തിലുള്ള പൊട്ടുകളും തന്നെ. 

ലോകം വളരെ ചെറുതായിരുന്നു, ഒരു "ഠ" വട്ടമെയുള്ളൂ..ബാല്യത്തില്‍ നിന്ന് കൌമാരത്തിലെത്തിയപ്പോഴും ഇഷ്ടമൊട്ടും കുറഞ്ഞില്ല..കൂടിയതേയുള്ളൂ. മനസ്സില്‍ ചേക്കേറിയ നിറംപിടിപ്പിച്ച പ്രണയത്തിനും മേമ്പൊടി വളകിലുക്കം തന്നെ.ഇടവഴിയില്‍ ഉടഞ്ഞുവീണ വളത്തുണ്ടുകളുടെ പ്രണയത്തുടിപ്പ് കൈകളിലൂടെ വളക്കാരന്‍ അറിഞ്ഞിട്ടുണ്ടാവും തീര്‍ച്ച. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അയാളുടെ മുഖം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു.

ഉത്സവപ്പറമ്പിലെ വളകള്‍ പൊട്ടിത്തീരും മുന്‍പ് വളച്ചെട്ടിയെത്തും, വയസ്സായ ഒരാള്‍. മരം കൊണ്ടുള്ള പെട്ടിയില്‍, പല അറകളിലായി അടുക്കിയിരിക്കുന്ന അത്ര പകിട്ടില്ലാത്ത പച്ച, ചുവപ്പ്, കറുപ്പ്, നീല എന്നീ ഒറ്റ നിറം മാത്രമുള്ള തമിഴ് വളകള്‍. അതിനോട് കമ്പം കുറവായിരുന്നു. അയാളെ പോലെ തന്നെ വയസ്സന്‍ നിറങ്ങള്‍.




പിന്നീടെപ്പോഴോ കാലപ്പഴക്കത്തില്‍ ആ ഇഷ്ടങ്ങളെല്ലാം കൈമോശം വന്നു പോയി..അലച്ചിലിലെവിടെയോക്കെയോ വളകളുടെ കിലുക്കം ഉണര്‍ത്തിയിരുന്നു. വളകള്‍ സമ്മാനമായിക്കിട്ടിയ ആഘോഷങ്ങള്‍, വിവാഹങ്ങള്‍,ഓരോ വിശേഷത്തിനും ചേരുന്ന വളകള്‍ വാങ്ങാനുള്ള യാത്രകള്‍ , അങ്ങിനെയങ്ങിനെ......പക്ഷെ അതൊന്നും മനസ്സിനെ നീണ്ട ഉറക്കത്തില്‍ നിന്നുണര്‍ത്തിയില്ല.. ചാര്‍മിനാരിലെ ചൂടി ബസാറിന്റെ മാസ്മരികതയില്‍ മനം മയങ്ങി വാങ്ങിക്കൂട്ടിയ വളകള്‍ അലമാരയിലുറങ്ങിയതെയുള്ളൂ. തെലുങ്കു വിവാഹങ്ങള്‍ക്കു അതിഥികള്‍ക്ക് ആദ്യം കിട്ടുക വളകളാണ്, ഓരോരുത്തരുടെയും കൈയളവില്‍ വളക്കാരന്‍ ഉലയിലൂതി ലോഹത്തില്‍ വളച്ചുണ്ടാക്കി മുത്തുകളും കല്ലുകളും പതിച്ചെടുക്കുന്ന മനോഹരമായ ഹൈദരാബാദി അരക്കുവളകള്‍. വളകള്‍ വേണ്ടെന്നു പറഞ്ഞുകൂടാ, അതാണവിടത്തെ രീതി. വളകളും പൂവുമില്ലാതെ എന്ത് പെണ്ണ് !


വര്‍ഷങ്ങള്‍ക്കപ്പുറം അന്യനാട്ടില്‍ വച്ചു അമ്മയാവാന്‍ കാത്തിരിക്കുമ്പോള്‍ അധികമാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം കിട്ടി, ഒരു " സീമന്തം ",കുറെ നല്ല സുഹൃത്തുക്കളുടെ സമ്മാനം,അവരുടെ  ശീലങ്ങള്‍ക്കൊപ്പം  അവരിലൊരാളായി ഒരാഘോഷം! മഞ്ഞളും, കുങ്കുമവും, പുതു വസ്ത്രവും ,പൂവും, കൈനിറയെ നിറപ്പകിട്ടുള്ള കുപ്പി വളകളും ! കുറെ ദിവസം വളകള്‍ കൈകളിലുണ്ടായിരുന്നെങ്കിലും അത് ശീലമായില്ല. 


ഇപ്പൊ പെട്ടെന്ന് ഒരിഷ്ടം. വീണ്ടും നിറങ്ങള്‍ ,കണ്ണാടിവളകളുടെ ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കാനൊരാശ, നടക്കുമോ എന്തോ? ഇഷ്ടം തോന്നിയാലുടനെ നടത്തുകതന്നെ..അങ്ങിനെയല്ലേ?

ഇഷ്ടമല്ലേ , വന്നതുപോലെ തന്നെ ഒരു ഞൊടിയിടയില്‍ ഓടിപ്പോയാലോ ?






Monday, 6 April 2015



സുഖമായുറങ്ങുന്നവര്‍....


രാത്രി സമയത്തെ യാത്രകള്‍ പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നവയാണ്.കഴിഞ്ഞ ദിവസത്തെ യാത്രയുടെ മടക്കം എത്ര ശ്രമിച്ചിട്ടും രാത്രിയിലെ ട്രാഫിക്‌ കുരുക്കിലായി.നഗരത്തിന്റെ തിരക്കിട്ട ബൈപാസ്സിലൂടെ ഹൈവേയിലെക്കുള്ള യാത്രയിലെ മിനക്കെടുത്തുന്ന കാത്തിരുപ്പുകള്‍ക്കിടയിലാണ് പാതയോരത്തെ ചെറിയ മണ്‍കൂനകള്‍ കണ്ടത്..ഒരേ മണ്‍കൂനക്ക് മുകളില്‍ ഒരു പാട് കുരിശുകള്‍, റോഡില്‍ തൊട്ടു തൊട്ടില്ലെന്ന കണക്കുള്ള കുടീരങ്ങള്‍.വരി വരിയായി, ചിലതില്‍ ഫലകങ്ങളുണ്ട് ,മങ്ങിത്തുടങ്ങിയ അക്ഷരങ്ങള്‍.ചിലതിനു പ്രത്യേകം കെട്ടിത്തിരിച്ച അതിരുകളുണ്ട്.സ്ഥലം കുറഞ്ഞത്‌ കൊണ്ടാവും ഒരേയിടത്തു തന്നെ പലരെയും ഉറക്കേണ്ടി വന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പാതകളിരട്ടിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവനുപോലും ഉറങ്ങാനുള്ള ഇടം കുറവ്.അപ്പോള്‍ ഭൂമിവിടുന്നവനു തി ക്കിത്തിരക്കി അല്പം ഇടം കണ്ടത്തേണ്ടി വരും..കുറെയേറെ നീളത്തില്‍ പഴയതും പുതിയതുമായ പാര്‍പ്പിടങ്ങള്‍. ദേഹത്തിന്റെയോ ദേഹിയുടെയോ? അറിയില്ല.

രാപ്പകല്‍ ഈ കാതടപ്പിക്കുന്ന വണ്ടികളുടെയും, ആളുകളുടെയും ശബ്ദത്തിനിടയില്‍ അവരെങ്ങനെ ഉറങ്ങും. സംശയം മനസ്സിനടിയില്‍ നിന്നും പൊങ്ങി വന്നു.ആറടി മണ്ണില്‍ ഉറങ്ങുകയെന്നല്ലേ സങ്കല്പം? ഇതിപ്പോ ആറടിയൊന്നുമില്ല, ഒരേ സ്ഥലത്ത് ഒരുപാട് പേര്‍.അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളോന്നുമുണ്ടാവില്ല, അതുറപ്പ്‌.പരാതിയും പരിഭവങ്ങളുമില്ലാതെ ഒരുറക്കം, ശാന്തമായി.

പഴയ പ്രഭാത സവാരി രണ്ടു  ശ്മശാനങ്ങള്‍ക്കരികിലൂടെയുള്ള വഴിയിലൂടെയായിരുന്നു. അടുത്തൊന്നും വീടുകളും കടകളുമുണ്ടായിരുന്നില്ല വല്ലാതെ വിജനം .പക്ഷെ ,അവിടെ നിന്നാരും ഉപദ്രവിക്കാന്‍ എത്തില്ലെന്നുറപ്പായിരുന്നു. അന്ന് പലരും ആ നടത്തം ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. ഇടക്കെപ്പോഴെങ്കിലും വയ്യാതെ വരുമ്പോള്‍ അതിനു കാരണമായി ആ വഴിയിലൂടെയുള്ള നടത്തത്തെ  അവര്‍ കുറ്റപ്പെടുത്തിയിരുന്നു, നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി കാലിലൊരു ചരടും അടുത്തുള്ള ദര്‍ഗയില്‍ നിന്നും കെട്ടിത്തന്നു. അന്ന് തമാശക്കാണെങ്കിലും ഞാന്‍ ചോദിച്ചിരുന്നു," ഹിന്ദു, മുസ്ലിം  രണ്ടു പേരുടെ ആത്മാക്കളെ ബന്ധിക്കാന്‍ ഒരേ ചരടു മതിയോ ?"എന്ന്.വിശ്വാസങ്ങളെ ചോദ്യം ചെയ്യാനായിരുന്നില്ല ആ ചോദ്യം., ഏതാണ്ട് 4വര്‍ഷം അതേ പാതയിലൂടെയുള്ള നടത്തം തുടര്‍ന്നു, ആ ശ്മശാനത്തോട് വല്ലാത്ത അടുപ്പവും മനസ്സില്‍ തോന്നിയിരുന്നു,എല്ലാം അവസാനിക്കുന്നിടത്ത് തുടങ്ങുന്ന മറ്റൊരു ജീവിതത്തിലേക്കുള്ള വാതില്‍. രാത്രിയിലത്തെ കനലുകള്‍ ചിലതും വീണ്ടും എരിയുന്നത് പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തില്‍ കാണാം.വാടിയ പൂക്കള്‍ നിറഞ്ഞ വഴിത്താരകള്‍. ഒരു മരണമെങ്കിലും ഇല്ലാതെ ഒരു നാളും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.

അതേ  ആത്മബന്ധം കൊണ്ടാവും ഏതാണ്ട് ഒരാഴ്ചയോളം എന്റെ കൂടെ നടക്കാന്‍ ഒരു നായ്‌ക്കുട്ടി അവിടന്നെത്തിയത്.എന്റെ നടത്തം തീരും വരെ വീടറ്റം എന്നോടൊപ്പം അതും നടന്നു. എത്ര ശ്രമിച്ചിട്ടും പാതിവഴിയില്‍ മടങ്ങിപ്പോകാന്‍  അത്  കൂട്ടാക്കിയില്ല.അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയെത്തും വരെ അതിനെ ഞാന്‍ കണ്ടിരുന്നു. പിന്നീടെങ്ങു പോയി എന്നറിയില്ല.വേര്‍പാടുകളെ  കാലെ കൂട്ടിയറിയിക്കാന്‍ എത്തിയതാവും. ആത്മാക്കളുടെ കൂട്ട് ഇന്നലെയാണ് വീണ്ടുമോര്‍ത്തത്. എല്ലാവരും സുഖമായുറങ്ങട്ടെ..