Friday, 26 February 2016





അച്ഛൻ ..
"നോക്കൂ എന്റെ കണ്ണട മാറ്റാറായിരിക്കുന്നു..നല്ല തെളിച്ചമില്ലാത്ത ഈ ബൾ ബും. കാഴ്ച്ചക്കല്ല കുഴപ്പമെന്നു പലവട്ടം പറഞ്ഞാലും നിനക്കു മനസ്സിലാകാത്തതെന്താണ്? നീയ് മറന്നിട്ടാണോ? അതോ എന്റെ വാക്കിനു തീരെ വിലയില്ലാതായോ? ഇങ്ങനെപോയാല്‍ നിന്നെയും കാലഹരണപ്പെട്ട വസ്തുക്കളുടെ ലിസ്റ്റിലേക്കു ഞാൻ മാറ്റും.ഇത്ര വയസ്സായിട്ടും എനിക്കില്ലല്ലോ ഓർമ്മക്കുറവ്?" 
ഇതു ക ഴിഞ്ഞ ആഴ്ചയിലെ ചിത്രം.
മറുപടി പറയുന്നത് അച്ഛനിഷ്ടമില്ലാത്തതിനാൽ അതിനു മിനക്കെട്ടില്ല, കഴിഞ്ഞയാഴ്ചയിലെ തിരക്കുകൾ ക്കിടയിൽ കണ്ണടയും ബൾബും മാറ്റിയിരുന്നു. പിന്നെ കുറച്ചു പുസ്തകങ്ങൾ ലൈബ്രറിയില്‍ നിന്നും, ഇത്തിരി വാസനപ്പാക്കും. കലഹമൊഴിവാക്കാൻ വേറെ എന്താണ് വേണ്ടതെന്നാലോചിച്ചുകൊണ്ടാണ് ഉമ്മറ വാതിൽ കടന്നത്‌.
ആൾ ചാരുകസേരയിൽ തന്നെയുണ്ട്. കൈയിൽ phone , ഏതോ നേരം കൊല്ലി ഗയിമിൽ മുഴുകിയിരിക്കുകയായിരുന്നിരിക്കും. പലരും പലയിടത്തു നിന്നും കളിയിൽ ചേരുമത്രേ..കണ്ണാടി മൂക്കിലേക്കിറക്കി വച്ച് എന്നെ ഒന്ന് നോക്കി, അടുത്തിരുന്നപഴയ ടൈംപീസിലെക്കായി അടുത്ത നോട്ടം. " ചോദ്യത്തിനു മുന്‍പേ ഉത്തരം നല്കാനൊരുങ്ങി ഞാന്‍. "കുറച്ചു പുസ്തകങ്ങൾ .. ഇതൊന്നു നോക്കൂ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു കൊടുക്കാം." അതെന്താണെന്നുടനെ നോക്കുമെന്ന്ഞാൻ പ്രതീക്ഷിച്ചു, പക്ഷെ അച്ഛൻ അതിൽ തൊട്ടതേയില്ല. തീരെ താല്പര്യമില്ലാത്തത്പോലെ. എന്തു പ റ്റിയെന്നോർത്തു പഴയ നാലു വയസ്സുകാരിയെപോലെ ഞാന്‍ ശങ്കിച്ച്നിന്നു. ഈയിടെയായി ദേഷ്യം വളരെ കൂടുതലാണ്. എന്തിനാണ്കയർ ക്കുകയെന്നറിയില്ല.മക്കളും പരാതി പറഞ്ഞു തുടങ്ങിയിരിക്കുന്നു. മുത്തച്ഛന്റെ മൂഡ്‌ സ്വിങ്ങ്സ്, അവരുടെ ഭാഷയിൽ ..
"സ്വീകരണമുറിയിലെ ടിവി പഴയതായിരിക്കുന്നു , ഇപ്പോള്‍ സ്മാർ ട്ട്‌ ടിവിയുടെ കാലായി, നീയിതൊന്നുമറിയുന്നില്ലേ?" എന്നായിരുന്നു ഇതിനു മുൻ പിലത്തെ ഓർ മ്മപ്പെടുത്തൽ . "" നൂറു ചാനല്‍ മാത്രമുള്ള ടിവികള്‍ ഇപ്പൊ എവിടെയുമില്ലെന്നു കുട്ടികള്‍ക്ക്പോലും അറിയാം..ഇവിടെയൊരുത്തിക്ക് ഇനിയതൊക്കെ ഞാന്‍ പഠിപ്പിക്കണം, ഏതു നൂറ്റാണ്ടിലാണാവോ ഇവള്‍ ജീവിക്കുന്നത്?" ചെറുചിരിയോടെയാണ് ഞാന്‍ ആ ആത്മഗതം കേട്ടതും ശരി വച്ചതും..പുതിയ ടിവി വന്നപ്പോൾ മുതൽ കൊച്ചുകുട്ടികളെ പോലെ അതിന്റെ മുന്നിൽ നിന്ന്മാറാതെ ചാനലുകളിൽ നിന്നു ചാനലുകളിലേക്ക് അച്ഛൻ പോകുന്നത്ഞാന്‍കൌതുകത്തോടെയാണ് കണ്ടുനിന്നത്. പക്ഷെ വളരെ പെട്ടന്നു അതും അച്ഛനു മടുത്തു. കൈയിലടക്കിപ്പിടിക്കാറുള്ള റിമോട്ട് അനാഥ പ്രേതം പോലെ മേശമേല്‍ കിടന്നു. അച്ഛന്റെ കൈയിന്റെ ചൂട് അതാഗ്രഹിക്കുന്നുണ്ടാവുമെന്നെനിക്ക്തോന്നി. എന്താ ടിവി മടുത്തോ എന്നു ചോദിക്കാനാഞ്ഞതാണ്..വേണ്ടെന്നു വച്ചു. അച്ഛന്റെ മടുപ്പെങ്ങിനെ മാറ്റുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പുറത്തെക്കൊരു നടത്തമായിക്കൂടെ എന്ന്പറയാനാലോചിച്ചു..പക്ഷെഅതു വളരെ പണ്ടേ ഉപേക്ഷിച്ചതായിരുന്നു
അത്താഴം വിളമ്പുമ്പോഴായിരുന്നു അച്ഛന്‍ പിന്നീട് സംസാരിച്ചത്. "എനിക്കൊരു ലാപ്ടോപ് വേണം. അള്‍ട്ര ബുക്കോ , കണ്വേർ ട്ടിബിളോ , എന്തൊക്കെയോ ഉണ്ടല്ലോ , അതിലെന്തെങ്കി ലുമൊന്ന്, അതു മാത്രായിട്ടു ഉപയോഗിക്കാനറിയില്ലെന്നു പറയിപ്പിക്കണ്ടല്ലോ. മാത്രല്ല ഇനിയിപ്പോ പത്രവും പുസ്തകവുമോന്ന്വല്ല വേണ്ടത്. നാടോടുവല്ലേ? നീയ് വാങ്ങിച്ചോളു, പഠിപ്പിക്കാൻ വരാൻ ഞാന്‍ ആളെ ഏർ പ്പാട് ചെയ്തിട്ടുണ്ട്." എനിക്കൊരു മറുപടിക്കിടം നല്‍കാതെ എണീറ്റ്‌ കൈകഴുകി കിടപ്പ്മുറിയിലേക്ക്. അച്ഛന്‍ ഇതെന്തുപറ്റി..ടെക്നോളജി ഫ്രീക്കായോ? അതോ ചെറുപ്പമാവുകയാണോ? ആകെ ഒരു ആശയക്കുഴപ്പം. കണ്ണിലുറക്കം കൂടുകൂട്ടിയതിനാൽ ചിന്തകൾ ശല്യപ്പെടുത്തിയില്ല. പെട്ടന്നുറ ങ്ങിപ്പോയി.
നേരം വെളുക്കുന്നതേയുള്ളൂ, ഗേറ്റിന്‍റെ ശബ്ദമാണുണർ ത്തി യത്, ഇത്രരാവിലെ ഇതാരാണ്? ഉറക്കച്ചടവോടെ എത്തിനോക്കുമ്പോള്‍ അച്ഛൻ . പണ്ട് ജോഗ്ഗിങ്ങിനു പോയിരുന്ന വേഷം അതു കാലമെത്രായി...നിവൃത്തിയുണ്ടെങ്കില്‍ പുറത്തേക്കിറങ്ങാത്ത ആളാണ്‌, ഇതെവിടേക്കാണാവോ? പുറകില്‍നിന്നു വിളിച്ചാല്‍ ബോധിക്കില്ല. പോയിട്ട്വരട്ടെ. വരുമ്പോഴേക്കും ഫ്രാന്‍സിസ് ഡോക്ടറുടെ ഒരു അപ്പോയിന്റ്മെന്റ് വാങ്ങി വയ്ക്കാം..മനസ്സെങ്ങോട്ടാണോടുന്നതെന്നറിയണ്ടേ? എന്തെങ്കിലുമൊരുനുണ പറഞ്ഞു കൂട്ടി കൊണ്ട് പോവന്നെ !അല്ലാണ്ടെന്താ വഴി?






No comments:

Post a Comment