Saturday, 27 February 2016

ആനയിടഞ്ഞോ ടുന്ന  ദൃശ്യങ്ങൾ കണ്ടപ്പോഴാണ് പണ്ട് പലവട്ടം ആനയുടെ മുന്നിലും പിന്നിലുമൊക്കെയായി  ഓടിയ കഥകൾ  ഓർമ്മ   വന്നത്. ഉത്സവം തുടങ്ങുന്ന അന്ന് കൊടിയേറ്റിന്റെ ലക്ഷണങ്ങൾ നോക്കി ആന ഇടയുമൊ എന്നൊക്കെ പറയാനറിയാവുന്നവർ അന്നാട്ടിലുണ്ടായിരുന്നു. ഉത്സവത്തിന്റെ  ആദ്യ ദിവസങ്ങളിൽ ആനകൾ  അത്ര പ്രശ്നങ്ങൾ  ഒന്നും ഉണ്ടാക്കിയിരുന്നില്ല. ഇന്നത്തെ പോലെ അത്ര ചൂടും തിരക്കും ഒന്നുമില്ലായിരുന്നില്ലാത്തത് കൊണ്ടാവും.
എട്ടാം നാൾ മുതൽ പത്തു വരെയുള്ള ദിനങ്ങളായിരുന്നു ബാലെ  ഉണ്ടായിരുന്നത്. ടിവി അത്ര പ്രചാരത്തിലാവും മുന്പായിരുന്നത് കൊണ്ട് വാശിപിടിച്ചു രാത്രിയിലെ പരിപാടി കാണാൻ പേരമ്മക്കൊപ്പം ഞാനും അനുജത്തിയും. കഥ തുടങ്ങും മുൻപേ അവളുറങ്ങും, അതവളുടെ അവകാശമാണ് . പിന്നെന്തിനാ പാതിരായ്ക്ക്  കൂടെ വരണതെന്നു ചോദിച്ചാൽ കരച്ചിലാവും ഉത്തരം. മിന്നാമിനുങ്ങിന്റെ പോലെയുള്ള വഴിവിളക്കിന്റെ വെളിച്ചം പറ്റാത്തത് കൊണ്ട് ചൂട്ടു കെട്ടും വീശിയാണ് വീട്ടില് നിന്നും അമ്പലത്തിലേക്ക്. അത്താഴം കഴിയുമ്പോഴേ കാത്തിരിപ്പ്‌ തുടങ്ങും എല്ലാരോടുമോപ്പം പോവാൻ, നോട്ടീസ് നോക്കി പരിപാടികൾ കാണാതെ പഠിച്ചു കാത്തിരിക്കുകയല്ലേ. ബാലെക്കു അത്ര വിശേഷപ്പെട്ട കഥയോന്നുമുണ്ടായിരുന്നതായി ഓര്ക്കുന്നില്ല. പുരാണത്തിലെ ചില കഥകള, ഏറിയ പങ്കും പൊടിപ്പും തൊങ്ങലും വച്ചവ  . പേടിപ്പിക്കുന്ന രാക്ഷസനും, രാജകുമാരിയും അവിഭാജ്യ ഘട കം. പലവർ ണ്ണ ങ്ങളിലുള്ള വെളിച്ചങ്ങൽക്കിടയിലൊരു മാജിക്‌.കുറേക്കഴിയുമ്പോൾ ഉറക്കം തടുക്കാനാവില്ല. മുന്നിലുള്ളവർ തറയിൽ പായോ തുണിയോ വിരിച്ചുറ ങ്ങാൻ തയ്യാറെ ടു ക്കുന്നത് കാണുമ്പോഴാണ്   ഉറക്കം വരുന്നതു. പതുക്കെ പേരമ്മയുടെ കാലിലേക്ക് ചായാൻ തുടങ്ങുമ്പോൾ  പിന്നിൽ നിന്നും ബഹളം. ആൾക്കാർ തലങ്ങും വിലങ്ങുമോടുന്നു. എന്റെ കൈയിൽ  പിടിച്ചു വലിച്ചുകൊണ്ട് പേരമ്മ ,അനുജത്തിയെ തോളിലിട്ടു കൊണ്ട് ചേച്ചി..പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ അല്പം ദൂരെയായി നല്ല വേഗത്തിൽ അടുതെക്കടുക്കുന്ന ആന.


ആന പിണങ്ങിയിരുന്നത്. ആനകളുടെ എണ്ണം വർദ്ധിക്കുമ്പോൾ  മേല്ക്കോയ്മ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ആ ഭാഷ എപ്പോഴോ പഠിക്കേണ്ടിയിരുന്നു. ഏഴാം നാൾ മുതൽ തുടങ്ങുന്ന  നൃത്ത  നാടകങ്ങൾക്കും  ബാലെക്കുമിടയിൽ ആണ് അന്ന് അത്താഴശീവേലി  കഴിഞ്ഞു തളച്ച ആന തിരിഞ്ഞു നടന്നത്. പതിവില്ലാതെ ആന കാഴ്ചക്കാരുടെ നടുവിലേക്ക് നടന്നു വരുന്നത് കണ്ടാണ്  പാതിയുരക്കത്തിലായിരുന്ന എന്നെയും വലിച്ച്ചുംകൊണ്ടോടിയത്.  

No comments:

Post a Comment