Tuesday, 4 November 2014

ഒരു കൊച്ചു ഭൂലോകം...
ഈ കാണുന്നത് തന്ജാവൂരിലെ മൊബൈല്‍ ലൈബ്രറി.. എല്ലാ ദിവസവും രാവിലെ തൊട്ടു വൈകുന്നേരം വരെ ഒട്ടു മിക്ക തെരുവുകളും ചുറ്റുന്ന ഇത്തരം ലൈബ്രറികള്‍ ഇവിടെ സാധാരണം..
.കോവിലിലോ വിരുന്നുകള്‍ക്കോ പോകാനല്ലാതെ ഇവിടങ്ങളില്‍ സ്ത്രീകളെ അധികമൊന്നും പുറത്തു കാണാറില്ല.കൂടുതലും പുസ്തകങ്ങളും പിന്നെ ടെലിവിഷനിലെ തുടരനുകളും തന്നെ അവരുടെ നേരമ്പോക്ക്..മറിച്ചാക്കാന്‍ ഞാനൊരു ശ്രമം നടത്തിയതാണ്..അത്ര തന്നെ ഫലം കണ്ടില്ല, തീര്‍ത്തും ഒരു പരാജയമല്ല കേട്ടോ..
പുസ്തകങ്ങളിലേക്ക് മടങ്ങി വരാം,വളരെ പഴയ കാലം മുതല്‍ക്കു തന്നെ സഞ്ചരിക്കുന്ന ഈ ലൈബ്രറികള്‍ ഇവിടെയുണ്ടായിരുന്നുവത്രേ.എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും എടുക്കാം, അടുത്ത ദിവസമോ അതിനടുത്ത ദിവസമോ തിരികെ നല്‍കണം.അത്ര കര്‍ശനമൊന്നുമല്ല നിയമങ്ങള്‍.അമ്പതു രൂപ മുതല്‍ ഇരുനൂറു രൂപ മാസവരി കൊടുത്താല്‍ മതി.ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തിരെഞ്ഞെടുക്കുകയുമാവം.മലയാളത്തിലെ "മ"പ്രസിദ്ധീകരണനങ്ങള്‍ പോലെ ഉദ്വേഗജനകമായ തുടര്‍നോവലുകള്‍ ഉള്ള കുമുദം,കുങ്കുമം, മംകൈ മലര്‍, അവള്‍വികടന്‍,ആ നിര നീളുന്നു. പിന്നെ ഇത്തിരി ഗൌരവം ഇഷ്ടപ്പെടുന്നവര്‍ക്കായി തുഗ്ലക്കും , ആനന്ദവികടനും,കല്‍കിയും.
ആഴ്ചപ്പതിപ്പുകള്‍ക്കും മാസികകള്‍ക്കും പുറമേ ചെറിയ നോവലുകളും കിട്ടും. കോട്ടയം പുഷ്പനാഥ് സ്റ്റൈലില്‍ ക്രൈം നോവലുകള്‍എഴുതുന്ന രാജേഷ് കുമാറും,സുജാതയും ,രമണിചന്ദ്രനും, ശിവശങ്കരിയുമെല്ലാം വായനക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.. പുസ്തകങ്ങള്‍ അത്ര വലുതും ഗഹനവുമല്ലാത്തതു കൊണ്ടാവുംപെട്ടന്ന് വായിച്ചു തീര്‍ത്തു അടുത്ത നാള്‍ വീണ്ടും പുതിയ പുസ്തകങ്ങള്‍ക്കായി തമിള്‍ പെണ്മണികള്‍ കാത്തിരിക്കുന്നത്..സൈക്കിള്‍ ബെല്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരുന്ന അവരെ കാണാനും നല്ല രസമാണ്..പെണ്മണികള്‍ മാത്രമാണ് വായനക്കാര്‍ എന്ന് ധരിക്കരുത്.അവരാണ്‌ പ്രധാന വായനക്കാര്‍ എന്ന് മാത്രം..
ടിവിയുടെയും ചാനലുകളുടെയും അതിപ്രസരത്തിനു മുന്‍പ് മാസികകളുംആഴ്ചപ്പതിപ്പുകളും തന്നെയായിരുന്നല്ലോ മലയാളിയുടെ പൂമുഖം അലങ്കരിച്ചിരുന്നത്..നമുക്കും വേണ്ടേ വായനയിലേക്കൊരു തിരിച്ച് പോക്ക്..

1 comment:

  1. ഇവിടേയും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ!!!!

    ReplyDelete